Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohan Bhagwat

അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം: 'റാം-റാം' എന്ന് മറുപടി നൽകി മോഹൻ ഭാഗവത്

നാഗ്പൂർ: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് "റാം-റാം" എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. രാമക്ഷേത്രത്തിന്‍റെ പേരിൽ നടക്കുന്ന ഇത്തരം ആരോപണങ്ങൾ വിശ്വാസികളുടെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.

ഈ വിഷയത്തിൽ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. സംഭാവന തട്ടിപ്പ് രാമഭക്തരുടെ വിശ്വാസത്തെ മുറിപ്പെടുത്തിയെന്നും, കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'സംഭവത്തിൽ അങ്ങേയറ്റം വേദനയും ദേഷ്യവും' ഉണ്ടെന്ന് വ്യക്തമാക്കിയ ഹൊസബലെ, പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത സഹായി രാം ശങ്കർ യാദവ് എന്ന 'ടിന്നു', ഔട്ട്സോഴ്സിംഗ് വഴി ജോലി ചെയ്തിരുന്ന ആറ് ജീവനക്കാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്.

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ വിശ്വാസ്യത നിലനിർത്തുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും, അന്വേഷണത്തിലെ അനിശ്ചിതത്വം നീക്കണമെന്നും ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

 

National

വിവാഹത്തിനു താത്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം: മോഹൻ ഭാഗവത്

കോല്‍ക്കത്ത: ലിവ് ഇന്‍ ബന്ധങ്ങളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്.

വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യാസികളാകുന്നതാണു നല്ലതെന്നും കോൽക്കത്തയിൽ ആർഎസ്എസ് ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

കുടുംബം, വിവാഹം എന്നതു ശാരീരികസംതൃപ്തിക്കുവേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നു പഠിക്കാനുള്ള ഒരു സംവിധാനമാണ്. നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ദമ്പതികള്‍ക്ക് കുറഞ്ഞത് മൂന്ന് കുട്ടികള്‍ വേണമെന്നും മോഹന്‍ ഭാഗവത് ആവര്‍ത്തിച്ചു.

19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും മൂന്ന് കുട്ടികള്‍ ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up